IDFC First Bankൽ തട്ടിപ്പ്, ഓഹരി താഴെ
- Sreekantan S

- Feb 23
- 1 min read

ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ 590 കോടിയുടെ തട്ടിപ്പ്. ഹരിയാന സർക്കാരിൻ്റെ അക്കൗണ്ടിലാണ് തിരിമറി കണ്ടെത്തിയത്. ബാങ്ക് ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഇതെഴുതുമ്പോൾ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരി വില 16% താഴ്ന്ന് 70 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. ഒരു വേള 20% താഴ്ന്നിരുന്നു. സംഭവം നിരീക്ഷിച്ച് വരികയാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ആശങ്കയ്ക്ക് വകയില്ല. മൂലധന പര്യാപ്തതാ അനുപാതം 11.5 % വേണ്ടിടത്ത് 17% ഉണ്ട്. ആർബിഐ ഗവർണ്ണറുടെ വിശദീകരണം വന്നതിൽ നിന്ന് ഗുരുതര പ്രതിസന്ധിയില്ലെന്ന് അനുമാനിക്കാം. എന്നാൽ, സംഭവത്തെ തുടർന്ന് ഹരിയാന സർക്കാർ ഐഡി എഫ് സി ഫസ്റ്റ് ബാങ്കിന് സർക്കാർ ഇടപാടുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.




Comments